ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. ചികിത്സയില്ലാത്ത അസുഖമെന്നത് ഇതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു.എയ്ഡ്‌സിനെ സംബന്ധിച്ച് ഇപ്പോഴും പല തെറ്റിദ്ധാരണകളും ഇപ്പോഴും നിലവിലുണ്ടെന്നതാണ് വാസ്തവം. അതുകൊണ്ടാണ് എയ്ഡ്‌സ് ബാധിച്ചവരെ ഇപ്പോഴും സമൂഹം അകറ്റി നിര്‍ത്തുന്നത്.എയ്ഡ്‌സ് ബാധിച്ചവരെ തൊട്ടാലോ ഇവരുടെ അടുത്തിരുന്നാലോ എയ്ഡ്‌സ് പകരുകയില്ല എന്നതാണ് വാസ്തവം. ഏതൊക്കെ വിധത്തിലാണ് ഇത് പകരുകയെന്ന കാര്യത്തെ സംബന്ധിച്ച് ഇപ്പോഴും പല തെറ്റിദ്ധാരണകളും നിലവിലുണ്ട്.

എയ്ഡ്‌സ് ബാധിച്ചവരുടെ വസ്ത്രം ഉപയോഗിച്ചാലോ അവര്‍ ഉപയോഗിക്കുന്ന ബാത്‌റൂം ഉപയോഗിച്ചാലോ എയ്ഡ്‌സ് പകരില്ല. ഇവരുടെ ചുമയിലൂടെയോ സ്പര്‍ശത്തിലൂടെയോ ഇത് പകരില്ല. ഇവര്‍ കഴിയ്ക്കുന്ന ഭക്ഷണം കഴിച്ചാലും എയ്ഡ്‌സ് പകരില്ല. എയ്ഡ്‌സ് പകരുന്ന ചില സാഹചര്യങ്ങളുണ്ട്. എയ്ഡ്‌സ് ബാധിച്ചവരില്‍ നിന്നും രക്തം സ്വീകരിക്കുക, ഇവരുടെ ദേഹത്തില്‍ ഉപയോഗിച്ച് ഇഞ്ചക്ഷന്‍ നീഡില്‍ മറ്റുള്ളവര്‍ ഉപയോഗിക്കുക. ഈ രോഗബാധയുള്ളവരുമായി മുന്‍കരുതലുകളില്ലാതെ സെക്‌സില്‍ ഏര്‍പ്പെടുക തുടങ്ങിയവയാണ് എയഡ്‌സ് പകരാന്‍ ഇട വരുത്തുന്ന സാഹചര്യങ്ങള്‍. എയ്ഡ്‌സ ബാധയുള്ള സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ ജനിക്കുന്ന കുഞ്ഞിനും എയ്ഡ്‌സ് ബാധയുണ്ടാകാം.

എയ്ഡ്‌സ് വരാതിരിക്കാന്‍ ചില മുന്‍കരുതലുകളെടുക്കാം. ഒന്നില്‍ കൂടുതല്‍ പങ്കാളികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുകയെന്നാണ് എയ്ഡ്‌സ് പകരാതിരിക്കാനുള്ള ഒരു വഴി. ഇത്തരം സന്ദര്‍ഭങ്ങളുള്ളപ്പോള്‍ കോണ്ടംസ് ഉപയോഗിക്കുയെന്നതും പ്രധാനമാണ്.
ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ചില ലൂബ്രിക്കന്റുകള്‍ കോണ്ടംസില്‍ കീറലുണ്ടാകാന്‍ ഇട വരുത്തും. എപ്പോഴും വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റുകള്‍ മാത്രം ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.ഒരിക്കലും ഉപയോഗിച്ച ഇഞ്ചക്ഷന്‍ സിറിഞ്ചുകളോ നീഡിലുകളോ ഉപയോഗിക്കരുത്. ഇത് അറിയാതെ എയ്ഡ്‌സ് പകരാനുള്ള ഒരു വഴിയാണ്.എയ്ഡ്‌സ് ബാധിച്ച സ്ത്രീകളുടെ മുലപ്പാല്‍ കുടിയ്ക്കുന്നതു വഴിയും എയ്ഡ്‌സ് പകരാം. എയ്ഡ്‌സ് ബാധിച്ച സ്ത്രീകള്‍ കുഞ്ഞിനെ മുലയൂട്ടുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന് എയ്ഡ്‌സി്‌ല്ലെങ്കില്‍ ഇതു വരാന്‍ മുലപ്പാല്‍ ചിലപ്പോള്‍ ഒരു കാരണമായേക്കാം.
എയഡ്‌സിനുള്ള ഫലപ്രദമായ ഒരു മരുന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് ഈ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുകയാണ് പ്രധാനം.

Post a Comment

 
Top